Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

മനസ്സിന്‍റെ കാമനകള്‍










കിടപ്പുമുറിയിലെ ഒരു തോറ്റ ശരീരം പോലെയാണ് എന്‍റെ വായന ഇന്ന് എത്തി നില്‍ക്കുന്നത്. മറിച്ചു നോക്കാന്‍ പോലും മനസ്സു വരാതെ കിടക്കുന്ന മാസികയും ,പുസ്തകങ്ങളും .  ചെറുകഥയുടെ ചരിത്രം പഠിക്കാന്‍ പി.ജെ സാര്‍ ( ശ്രീ . പി. ജെ . ആന്റണി  ) തന്ന പുസ്തകം ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ മടക്കി കൊടുക്കാന്‍ ഒരുങ്ങുകയാണ്. ഏറെ താല്പര്യത്തോടെ വായിച്ചിരുന്ന ശ്രീ . സുസ്മേഷ് ചന്ത്രോത്തിന്‍റെ ,ഒരു കഥ എന്‍റെ ബെഡ്ഡില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.  ഇ - വായന മാത്രം ബാക്കി. അതും വല്ലപ്പോഴും .

എന്തെങ്കിലും ആയിത്തീരാന്‍ വേണ്ടി ഒരിക്കലും വായിച്ചിട്ടില്ല , ഒന്നും ആയില്ലെങ്കില്‍ ക്കൂടി . ഒന്നേകാല്‍ രൂപ വിലയുള്ളപ്പോള്‍ മുതല്‍ ഞാന്‍ മാതൃഭൂമി ആഴ്ച പതിപ്പ് വാങ്ങിച്ചിരുന്നു. വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല. എന്‍റെ ഒരു ട്യൂഷന്‍ മാഷ്‌ , അദ്ദേഹത്തിനു വേണ്ടിയായിരുന്നു 
ഒപ്പം കലാ കൌമുദി, കഥ മാസിക തുടങ്ങി എല്ലാ പ്രസിദ്ധീകാരണങ്ങളും ഞാന്‍ വാങ്ങി. ഇത് ഹൈസ് സ്കൂള്‍ പ്രായത്തില്‍ . എന്നാല്‍ ഭ്രാന്തമായ ആവേശത്തില്‍ ഞാന്‍ വായനയില്‍ വീണു പോയതു  അപ്പര്‍ പ്രൈമറി കാലത്താണ്. കിട്ടാവുന്ന കുട്ടി പ്രസിദ്ധീകരണങ്ങള്‍ വാങ്ങി വായിച്ചു. അപസര്‍പ്പക കഥ കളുടെ അരങ്ങായിരുന്നു സ്കൂള്‍. ചിത്ര കഥാ രൂപത്തില്‍ കിട്ടിയിരുന്ന കുട്ടി പ്പുസ്തകം നിക്കറിനുള്ളില്‍ ഒളിപ്പിച്ചു അധ്യാപകനെ കളിപ്പിച്ചിട്ടുണ്ട്.  ബാല മംഗളത്തിന്‍റെ അംഗത്വ രജിസ്റ്ററില്‍ ആദ്യമായി പേരില്‍ മഷി പുരണ്ടത് എത്ര തവണ മറിച്ചു നോക്കിയോ .... ? എന്തൊരു ചങ്കിടിപ്പായിരുന്നു ആദ്യമായി പേരു വന്ന പുറം ഒന്നു തുറക്കാന്‍. 

അവധി ക്കാലത്ത് ആടിനെ തീറ്റാന്‍ പോകുന്ന ഒരു പതിവുണ്ട്. ആ അവസരമായിരുന്നു വായനയുടെ നല്ല കാലം. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്ന് ധാരാളം പുസ്തകങ്ങള്‍ കിട്ടാന്‍ അവസരം ഉണ്ടായിരുന്നു. ഗ്രാമങ്ങളില്‍ പ്രണയം പൊടിക്കുന്ന ഒരു കാലം കൂടിയാണ് , പഞ്ചായത്ത് ലൈബ്രറിയും ,വായനയും , ഒഴിവു കാലവും. വായനയുടെ നല്ല കാലം എന്നു വേണമെങ്കില്‍ ആ കാലത്തെ വിളിക്കാം. 

എന്‍റെ അടുത്ത സുഹൃത്തായിരുന്നു സേതു. വായനയിലും ചിത്ര രചനയിലും കേമന്‍. ഞങ്ങള്‍ വാശിയോടെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. രാത്രി വളരെ വൈകിയാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. പിറ്റേന്ന് കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് " ഇന്നലെ എത്ര മണി വരെ ഇരുന്നു " എന്നാവും. കുറേശ്ശെ പണം 'അപഹരിച്ചു ' പുസ്തങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത് കോളേജ് കാലത്താണ്. എനിക്ക് ഒരു കൊച്ചു ലൈബ്രറി ഉണ്ടായിരുന്നു. സൗഹൃദം കൂടിയപ്പോള്‍ അത് മെലിഞ്ഞു തുടങ്ങി. 

ജീവിതത്തിന്‍റെ അപരാഹ്നത്തിലാണ് എന്‍റെ വായന ഇല്ലാതായത്. തീഷ്ണമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഞാന്‍ വേണ്ടപ്പെട്ട പലതും ഉപേക്ഷിച്ച കൂട്ടത്തില്‍ വായനയും നഷ്ടമായി.

മണം തരുന്ന കഥ










  ' പക്ഷിയുടെ മണം ' വീണ്ടും വായിച്ചു. ഇത് എഴുതാൻ വേണ്ടി. വർഷങ്ങൾക്കു  മുമ്പ് വായിച്ചതാണ്.  കഥാസാരം മനസ്സിൽ നിന്ന് മാഞ്ഞു പോയിരുന്നു. സാന്ദർ ഭികമായി അവിടെ മരണത്തിനു പക്ഷിയുടെ മണമാണ്. വർഷങ്ങൾക്കു മുമ്പൊരു അവധി ക്കാലത്ത് വീട്ടിൽ  ബന്ധത്തിലുള്ള ഒരു സുന്ദരി പെണ്‍കുട്ടി വന്നു. ലുങ്കിയും ,നീളൻ ബ്ലൗസും ധരിക്കുന്ന വെളുത്തു തുടുത്ത ഒരു പെണ്‍കുട്ടി. അവളെ പല തവണ ഞാൻ ചുംബിച്ചി ട്ടുണ്ട് . അവൾക്കു ' എക്സോട്രിക്കാ '  പൗഡറിന്‍റെ ഗന്ധമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ മണം അനുഭവിക്കുമ്പോള്‍ ഞാന്‍ അവളെ ഓര്‍ക്കും.
ഞങ്ങളുടെ നാട്ടിലെ ബന്ധു വീടുകളില്‍ മരണം സംഭവിച്ചാല്‍ അവിടെ 'സുഗന്ധ ശൃംഗാരി ' തിരികളാണ്  പുകച്ചിരുന്നത്. ആ മണത്തെ ഞാന്‍ ഭയപ്പെട്ടു. അതിന്‍റെ പാക്കറ്റ് കളില്‍ പോലും മരണ ചിത്രം പതിയിരിക്കുന്നു എന്നു ഞാന്‍ ഭയന്നു . ഒരിക്കല്‍ പോലും ഞാന്‍ ആ കമ്പനിയുടെ തിരി വാങ്ങിയിട്ടില്ല. 



ചില സന്ധ്യകളില്‍ ആടില്ലാത്ത ഞങ്ങളുടെ വീട്ടില്‍ ' ആട്ടിന്‍ ചൂര് ' മണക്കുമ്പോള്‍  ഉമ്മ പറയുമായിരുന്നു , പരേതരുടെ ആത്മാക്കള്‍ വരുന്ന താണെന്ന് . എങ്ങോ വായിച്ച ഒരു സംഭവ കഥയില്‍ , ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു കുട്ടിക്ക് , അച്ഛന്‍ ഉപയോഗിക്കുന്ന കുഴമ്പി ന്‍റെ  മണം അനുഭവപ്പെട്ടു. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് ആളു വന്നു കുട്ടിയെ കൊണ്ട് പോകാന്‍..........!
അച്ഛന്‍ മരിച്ചുവത്രേ .......
ഡിസംബറില്‍ കാപ്പി ച്ചെടികള്‍ പൂവിടുന്ന കാലത്ത് ഞങ്ങളുടെ നാടിനു ആ ഗന്ധമാണ്. അതിനു ഒരു കാല്‍പ്പനികത തോന്നിച്ചിരുന്നു എനിക്ക്. കാരണം എന്‍റെ പ്രിയപ്പെട്ട ഒരു പ്രണയം പൂവിട്ടു തളിര്‍ത്തു കൊഴിഞ്ഞത് ആ കാലത്താണ്.
എന്‍റെ ഹൈന്ദവ സങ്കല്‍പ്പത്തിനു എണ്ണത്തിരിയുടെ ഗന്ധമാണ്. ഞാന്‍ അങ്ങനെയാണ് അത് അനുഭവിച്ചിരിക്കുന്നത്. അങ്ങനെ മണത്തിനു പറഞ്ഞാല്‍ തീരാത്തത്ര കഥകളുണ്ട്..........