Followers

മുഖവുര

My photo
ആലപ്പുഴ ജില്ലയില്‍ മാന്നാറില്‍ ജനിച്ചു. എരുമേലിയില്‍ ദീര്‍ഘ കാലം ജീവിച്ചു. ഇപ്പോള്‍ മുവാറ്റു പുഴയില്‍. ദീപിക , കേരള കൌമുദി ,ആയുര്‍ശ്രീ എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു . കുറെ വര്‍ഷങ്ങളായി വിദേശ വാസം -

കൂടുതൽ വായിക്കപ്പെട്ടവ

ബ്ലോഗ്‌ ഗാലറി

പുലി പ്പേടി










 വല്ല്യമ്മയുടെ പെണ്മക്കള്‍  എന്നെ അതിരറ്റു ലാളിച്ചിരുന്നു. വീട്ടിലെ ചെറിയ കുട്ടി അന്ന് ഞാനായിരുന്നു. തൂവാലയില്‍ നിറമുള്ള പൂക്കള്‍ തുന്നി തരികയും, പുഴ യിലും , തോട്ടത്തിലും എല്ലാം അവര്‍ എന്നെ കൂടെ കൊണ്ട് പോവുകയും ചെയ്തിരുന്നു. ആ കാലത്ത് ഞാന്‍ ഏറെ പേടിച്ചിരുന്ന രണ്ടു കാര്യങ്ങള്‍ , ഒന്ന്, പുലികളി ക്കാരെ (ഞങ്ങളുടെ നാട്ടില്‍ കടുവാ കളി എന്നാണു പറയുന്നത്.), മറ്റൊന്ന് ടെലഫോണ്‍ ഓഫീസിലെ ' കട കട'  ശബ്ദ  ത്തെയും  ആയിരുന്നു. വല്യമ്മയ്ക്ക് ടെലഫോണ്‍ ഓഫീസില്‍ ജോലീ ഉണ്ടായിരുന്നു. എന്നും ഓഫീസില്‍ പോകുമ്പോള്‍ എന്നെ കൂടെ കൂട്ടണമെന്ന് നിര്‍ബന്ധം പിടിക്കും. എന്റെ കരച്ചില്‍ കാണാന്‍ വേണ്ടിയാണ്. മിക്ക ദിവസവും എന്നെ വലിച്ചിഴച്ചാണ് കൊണ്ട് പോയിരുന്നത്. ഓണക്കാലമായാല്‍  കടുവ ക്കാര്‍ ധാരാളം ഇറങ്ങും. ഇവരുടെ ചെണ്ട മേളം  കേട്ടാല്‍ ഞാന്‍ മുറിയില്‍ എവിടെയെങ്കിലും കയറി ഒളിക്കും. എന്റെ ഭയം കാണുമ്പോള്‍ വല്യമ്മയ്ക്ക് ഉത്സാഹമാകും ,എങ്ങനെയെങ്കിലും കടുവകളിക്കാരെ വിളിച്ചു വരുത്തുകയും  മുറ്റത്തു നാല് ചുവടു വയ്പ്പിക്കയും ചെയ്യും.

നാട്ടിലെ പേരെടുത്ത കടുവ കളിക്കാരനായിരുന്നു തങ്കപ്പന്‍. കടുവയുടെ ചലനങ്ങളെ അതെ പടി അനുകരിച്ചു കാണിക്കാന്‍ അറിയാം. എവിടെ തങ്കപ്പന്റെ കടുവ ഇറങ്ങിയാലും ആളുകള്‍ കൂടും'. കടുവാ തങ്കപ്പന്‍' എന്നാണു അയാള്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. ഓണക്കാലത്ത് കടുവ കളിയും, ശബരിമല  സീസണ്‍ കാലത്ത് പേട്ട തുള്ളുന്നവര്‍ക്ക് വേണ്ടി ചെണ്ട കൊട്ടാനും മാത്രമേ തങ്കപ്പന്‍പോകൂ. അല്ലാത്ത സമയങ്ങളില്‍ ഏതെങ്കിലും കടത്തിണ്ണകളിലോ, ക്രിസ്ത്യന്‍ അച്ചായന്മാരുടെ റബ്ബര്‍ കടകളിലോ ചുരുണ്ട് കൂടും. ഞങ്ങളുടെ നാട് ഇതുപോലെ ധാരാളം നാടന്‍ മനുഷ്യരെ ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഭ്രാന്തു കളിച്ചു അലഞ്ഞു തിരിയുന്ന മനുഷ്യരില്‍ ചിലര്‍ എരുമേലിയില്‍ വന്നു പെടാറുണ്ട്.  കുറച്ചു കാലം അവരുടെ തട്ടകമായി മാറും നാട്. പിന്നെ എവിടെയെങ്കിലും അപ്രത്യക്ഷമാകും.ആ ചെറിയ കാലത്തിനിടയ്ക്കു അവരൊക്കെ നാട്ടില്‍ പ്രശസ്ത രാവുകയും ചെയ്യും.

നാട്ടിലെ ഇത്തരം കഥാ പാത്രങ്ങളില്‍ ചിലരെ എനിക്ക് ഭയമായിരുന്നു. കടുവാ തങ്കപ്പനെ കൂടാതെ ഒരു ' നാരങ്ങാ മൂപ്പന്‍ ' ഉണ്ടായിരുന്നു. കൂനി ക്കൂടി നടക്കുന്ന ഒരു സാധു വൃദ്ധനായിരുന്നു അയാള്‍. ഞങ്ങളുടെ വഴിക്കെങ്ങാനും അയാള്‍ വന്നാല്‍ വല്യമ്മ വിളിച്ചു പറയും, മൂപ്പോ , ഇവിടൊരു കൊച്ചുണ്ട്  വേണേ കൊണ്ടുപൊക്കോ . അത് കേള്‍ക്കുമ്പോള്‍  അയാള്‍ ചുക്കി ചുളിഞ്ഞ മുഖം കോട്ടി ചിരിക്കും. ഒരു നിഷ്കളങ്കമായ ചിരി. ഓണക്കാലത്ത് എവിടെങ്കിലും കടുവാകളിയുടെ കൊട്ടു കേട്ടാല്‍ ഞാന്‍ ഓടി ചെന്ന് ഉമ്മയുടെ മടി ത്തുമ്പില്‍ പിടിക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ ഇത്താത്ത മാരോ ടൊപ്പം ഉമ്മറത്തിരിക്കുമ്പോഴാണ്‌  തങ്കപ്പന്റെ കടുവാ സംഘം ആ വഴി വന്നത്. വീട്ടു വാതുക്കല്‍ എത്തിയ പ്പോഴാണ് ഞാന്‍ കണ്ടത്. ഒന്നേ നോക്കിയുള്ളൂ. നിറയെ ചായം വാരി ത്തേച്ചു  വ്യാളിയുടെ തലയുമായി ഒരു സത്വം. ഒപ്പം കറുത്തു വികൃത രൂപത്തില്‍ നാലഞ്ചാളുകള്‍  തോക്കും പിടിച്ചു. ഞാന്‍നിലവിളിച്ചു കൊണ്ട് മുറിയിലേക്ക് ഓടി ക്കയറി. മുറ്റത്തു കൂട്ടച്ചിരി. ഞാന്‍ കട്ടിലിനടിയില്‍ ഇരുന്നു ഒച്ചയുണ്ടാക്കാതെ കരഞ്ഞു. ശബ്ദം പുറത്ത് കേട്ട് കടുവ പുരയ്ക്കകത്തു കയറിയാലോ എന്നായിരുന്നു എന്റെ പേടി. വല്ല്യുത്താ  എന്നെ സമാധാനിപ്പിക്കാന്‍ കടന്നു വന്നു.

'മോന്‍  കരയണ്ട ........ ഞാനവരെ പറഞ്ഞു വിട്ടു  ..................

അവരെന്റെ കണ്ണീരു തുടച്ചു. ഞാന്‍ കാതോര്‍ത്തു. പുറത്ത് ആരുടേയും ഒച്ച കേള്‍ക്കുന്നില്ല. അവര്‍ എന്നെയും എടുത്തു ഉമ്മറത്തേക്ക് വന്നു. അവിടെ ഒരു ബഞ്ചില്‍ എന്നെ ഇരുത്തി. വല്ല്യു മ്മയും ഉമ്മയും, ഇത്താത്ത മാരും എന്നെ നോക്കി നിഗൂഡമായി ചിരിച്ചു. കാര്യം എന്താണെന്ന് മനസ്സിലാവാതെ നില്‍ക്കുമ്പോഴാണ് കണ്ടത്. ബഞ്ചില്‍ എന്റെ തൊട്ടരികില്‍ കടുവ ഇരിക്കുന്നു.വല്ല്യുമ്മ കൊടുത്ത കട്ടന്‍ കാപ്പിയും കുടിച്ചു കൊണ്ട്. ഒരു നിലവിളിയോടെ ഞാന്‍ ചാടിയെഴുന്നേറ്റതും,  അവിടെ കൂട്ടച്ചിരി ഉയര്‍ന്നതും ഒരുമിച്ചായിരുന്നു.



ഇതെന്തു മര്യാദ ............?










ഇന്ത്യ എന്റെ രാജ്യമാണെന്നും, എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും തരം കിട്ടുമ്പോഴൊക്കെ  പ്രതിജ്ഞ   എടുക്കുന്നവരാണ് നമ്മള്‍. കാര്യത്തോടടുക്കുമ്പോള്‍ പള്ളി വേറെ പള്ളിക്കൂടം വേറെ. എല്ലാ മേഖലയിലെയും കഥ ഇത് തന്നെ.സ്വാതന്ത്ര്യ സമര കാല ത്ത്  ജനങ്ങളില്‍ കുടികൊണ്ടിരുന്ന ഇന്ത്യ എന്ന പൊതു വികാരം വിഘടിച്ചു വര്‍ഗ്ഗം ,ജാതി , രാഷ്ട്രീയം എന്നൊക്കെ വായിക്കപ്പെടെണ്ടാതായ ഒരു ദുര്യോഗത്തില്‍ നാം എത്തി ചേര്‍ന്നു . അവിടെയും പൊട്ടി ത്തെറിക്കലുകള്‍ അവസാനിച്ചില്ല. ജാതി ഉപജാതിയായി, രാഷ്ട്രീയം ഗ്രൂപ്പുകളായി തരം തിരിച്ചു..  അത് പിന്നെ സ്ഥാപനവല്‍ക്കരിച്ചു. ഒരേ  ഒരിന്ത്യ  ഒരൊറ്റ ജനത എന്ന ബൃഹത് ആശയങ്ങള്‍ക്കുള്ളില്‍  ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, കോണ്ഗ്രസ്, കമ്യൂണിസ്റ്റ്‌ , തുടങ്ങി ചെറിയ ചെറിയ വാക്യങ്ങള്‍ രൂപ പ്പെടുത്തുന്നതില്‍ നമ്മുടെ പത്രങ്ങള്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്‌.

ആദ്യം രാഷ്ട്രീയത്തിലാണ് ഈ അര്‍ബുദം കണ്ടു തുടങ്ങിയത്. മിക്ക പാര്‍ട്ടികളും സ്വയം പര്യാപ്തയുടെ ഭാഗ മായി മുഖ പത്രങ്ങള്‍ ഇറക്കി വാര്‍ത്തകളെയും, സംഭവങ്ങളെയും വളച്ചൊടിച്ചു, . അതിനു ശേഷം പത്രങ്ങള്‍ മത സംഘടനയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ക്രിസ്ത്യാനിയുടെ പത്രം ദീപിക, മുസ്ലീമിന്റെ പത്രം ചന്ദ്രിക, ഈഴവര്‍ക്ക്  കേരളാ കൌമുദി, അങ്ങനെ  പോകുന്നു ആ  ലിസ്റ്റ് . 

മതങ്ങള്‍ ജനാധിപത്യ സ്വഭാവം വിടാന്‍ തുടങ്ങിയപ്പോള്‍ അവിടെയും പ്രചാരണത്തിന്റെ ആയുധം ആയി തിരഞ്ഞെടുത്തത് പത്രങ്ങളെയാണു . തേജസ്സും, മാധ്യമവും,ജന്മ ഭൂമിയും രൂപം കൊണ്ടതിന്റെ പിന്നിലെ കഥയിതാണ്. ഒന്നാം നിരയില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പത്രങ്ങളുടെ ആത്മാവിലും ജാതി മണക്കുന്നുണ്ട്. ഇതൊക്കെ എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണ്.

ഈ  ലേഖനം കൊണ്ടു ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത് മറ്റൊരു ദുരന്തമാണ്.  കാലത്തിന നു സരിച്ചു കോലം മാറുന്നതിന്റെ ഭാഗമായി  പത്ര വാര്‍ത്തകളില്‍ വരുന്ന നൂതന ശൈലികളെ ക്കുറിച്ചാണ്.  ജനങ്ങള്‍ക്ക്‌ പ്രതികരിക്കാനുള്ള അവസരം കൂടി ഒരുക്കിക്കൊണ്ടാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍  പ്രസിദ്ധീകരിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു നാല് കോളം വാര്‍ത്തയ്ക്ക് ശേഷം അഭിപ്രായ സാംശീകരണം കൂടി നടത്തുന്നുണ്ട് മിക്ക പത്രങ്ങളും. നമ്മള്‍ കൊടുക്കുന്ന പ്രതികരണങ്ങള്‍  പത്രാധിപ  വൃന്ദങ്ങള്‍  പരിശോധിച്ച ശേഷമേ പ്രസിദ്ധീകരിക്കൂ. അതിനര്‍ത്ഥം അവര്‍ക്ക് കൂടി സ്വീകാര്യമായ അഭിപ്രായം വേണം നാം  നല്‍കേണ്ടത് എന്ന് സാരം. അതിനൊരു ഏകാധിപത്യ  സ്വഭാവം ഉണ്ട്. പ്രതികരണം ആരായുമ്പോള്‍  അത്  അനുകൂലവും, പ്രതികൂലവും ആയെന്നിരിക്കും. അത് വസ്തുതാപരം ആണോ എന്ന് മാത്രമേ പത്രാധിപര്‍ നോക്കാവൂ.  കഴിഞ്ഞ ദിവസം ഓണത്തെ ക്കുറിച്ച് ഒരു ചപ്ലാത്തി ലേഖനം മാതൃഭൂമിയില്‍ വായിക്കയുണ്ടായി. അതിനു കൊടുത്ത പ്രതികരണം അവര്‍ ചവറ്റു കുട്ടയില്‍ തള്ളി. ഏറാന്‍ മൂളികളെ യാണ് അവര്‍ക്ക് വേണ്ടതെങ്കില്‍  അതിന്റെ ജീവനക്കാരെ കൊണ്ടു പ്രതികരണം എഴുതിച്ചാല്‍ പോരെ..............? എന്തിനാണ് ജനങ്ങളെ കഴുതകളാ ക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമം ഒരടി കൂടി മുന്നിലാണ്. വാര്‍ത്തകളെ  അല്ലെങ്കില്‍ പ്രതികരണങ്ങളെ പാറ്റി ക്കൊഴിച്ചു സ്വന്തം ഇഷ്ടങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള പത്രങ്ങളുടെ ശ്രമം ജനാധിപത്യ ത്തിനു ചേര്‍ന്നതല്ല.

ഓണ മനസ്സ്



           



        

      സ്സ്______________________
      കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍

ഓണം പ്രമാണിച്ച് 
ലോറി സമരം പിന്‍വലിക്കാന്‍  പറയണം 
തമിഴന്‍ മാരോട്  പച്ചക്കറി 
വിടാന്‍ പറയണം
പഴം  പായസ ക്കിറ്റുകള്‍കള്‍ക്ക് 
ആന്ധ്രാ ക്കാരാണ് മെച്ചം 
 ഓണ സദ്യക്ക്  ഏതെങ്കിലും ഹോട്ടലില്‍ 
 ബുക്ക് ചെയ്യാന്‍ പറയണം 

 അത്ത പ്പൂക്കളത്തിന്റെ  ഫ്ലക്സ് 
 മുറ്റത്തു വിരിക്കാന്‍ പറയണം 

മുത്തശ്ശിയോടു  ഒരു ദിവസത്തേക്ക് 
മനസ്സൊന്നു ചോദിക്കട്ടെ ,
കിട്ടിയാല്‍ വരാം ............